മഹാക്ഷേത്രങ്ങളിലെ മുഖ്യദേവത തന്റെ ഭൂതഗണങ്ങള്‍ക്ക് നിവേദ്യം നല്‍കുന്നത് നേരില്‍ കാണാന്‍ എഴുന്നള്ളുന്ന ചടങ്ങാണ് ശീവേലി. ശ്രീബലി എന്ന പദത്തിന്റെ കാലാന്തരമാണ് ശീവേലി. ഈ എഴുന്നെള്ളിപ്പിന് പ്രത്യേക ശീവേലി വിഗ്രഹമുണ്ട്. അര അടിമുതല്‍ ഒന്നര അടിവരെയാണ് ഇതിന്റെ ഉയരം. ആ വിഗ്രഹത്തിന് യഥാര്‍ത്ഥ പ്രതിഷ്ഠയുടെ ഭാവമായിരിക്കും.ശിവ ക്ഷേത്രങ്ങളില്‍ ശ്രീകോവിലില്‍ ലിംഗ പ്രതിഷ്ഠയാകും ഉണ്ടാകുക. പൊതുവെ ശിവ ക്ഷേത്രം
ക്ഷേത്ര ദര്‍ശനത്തിൽ ഒഴിവാക്കാൻ പാടില്ലാത്ത ആചാരമാണ് പ്രദക്ഷിണം. ഓരോ ദേവതയ്ക്കും നിശ്ചിതസംഖ്യ പ്രദക്ഷിണം വേണം. പ്രദക്ഷിണവേളയില്‍ ബലിക്കല്ലുകളില്‍ സ്പര്‍ശിക്കരുത്. ദേവതയുടെ ഭൂതഗണങ്ങളാണ് ബലിക്കല്ലുകൾ. അതിൽ സ്പർശിക്കുന്നത് ദോഷമാണ്. ചില ക്ഷേത്രങ്ങളിൽ ഭക്തർ ബലിക്കല്ലിൽ തൊട്ട് കുമ്പിട്ടു തൊഴുന്നത് കാണാം. അങ്ങനെ ചെയ്യുന്നത് ആചാരവിരുദ്ധമാണ്.
തിരുവനന്തപുരം വിഴിഞ്ഞത്തിനടുത്ത് ചൊവ്വരയില്‍ അതിപുരാതനമായ ഒരു ക്ഷേത്രമുണ്ട്: ചൊവ്വര ശ്രീധര്‍മ്മശാസ്താ ക്ഷേത്രം. അറബിക്കട ലോരം നെഞ്ചിലേറ്റുന്ന മനോഹരമായ ഒരു കുന്നിന്‍ പ്രദേശത്താണ് ചരിത്ര പ്രസിദ്ധമായ ഈ ക്ഷേത്രം. ക്ഷേത്രത്തിന്റെ പഴക്കം നിര്‍ണ്ണയിക്കാന്‍ പ്രയാസമാണ്. എങ്കിലും അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലഘട്ടം തൊട്ടുള്ള ചരിത്രപരമായ വസ്തുതകള്‍ ഇവിടെ അവശേഷിക്കുന്നു.
സന്താനഭാഗ്യത്തിന് കലിയുഗവരദനായ ശബരിമല ശ്രീ ധർമ്മ ശാസ്താസന്നിധിയിൽ നടത്തുന്ന വഴിപാടാണ് മണിപൂജ. വ്രതമെടുത്ത് അയ്യപ്പദർശനം നടത്തി ശബരിമലയിൽ നിന്നും മണി പൂജിച്ചു വാങ്ങി വീട്ടിലെ പൂജാമുറിയിൽ പവിത്രമായി സൂക്ഷിക്കുകയാണ് വേണ്ടത്. ശ്രദ്ധയോടെയും കളങ്കമില്ലാത്ത മനസ്സോടെയും ശബരിഗിരീശ സന്നിധിയിൽ മണി പൂജിച്ചു വാങ്ങി ദിവ്യമായി സൂക്ഷിച്ച ഒട്ടേറെപ്പേർക്ക് സൽ സന്താനഭാഗ്യമുണ്ടായിട്ടുണ്ട്. സന്താനലബ്ധിയുണ്ടായി കുഞ്ഞ് വളർന്ന ശേഷം ഈ മണി കഴുത്തിലണിയിച്ച് സ്വാമി ദർശനം നടത്തണം.
ഭഗവാൻ ശ്രീ ഹനുമാന്റെ പ്രീതിക്കായി വാനരയൂട്ട് നടത്തുന്ന ഒരു കാവ് പത്തനംതിട്ടയ്ക്ക് സമീപം കോന്നിയിലുണ്ട്.
999 മലകള്‍ക്ക് അധിപനെന്ന് വിശ്വസിക്കുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലാണ് ഈ വിശേഷം. ഈ കാവിൽ ദിവസവും രാവിലെ വാനരന്‍മാര്‍ സദ്യയുണ്ണാൻ എത്താറുണ്ട്. പ്രകൃതിയാണ് ദൈവം എന്നതാണ് കാവിലെ സങ്കല്‍പം. ജീവജാലങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് ഇവിടുത്തെ പ്രധാന വഴിപാട്. എല്ലാ വിഷമങ്ങളും പ്രത്യേകിച്ച് രോഗ ദുരിതങ്ങളും ശത്രുദോഷവും ശനിദോഷവും അകറ്റാൻ ഇവിടെ വാനരയൂട്ട് നടത്തി ഹനുമാനെ പ്രീതിപ്പെടുത്തിയാൽ മതി. ഫലം ഉറപ്പാണെന്ന് അനുഭവസ്ഥർ പറയുന്നു. ദിവസവും വാനരന്മാര്‍ക്കും, മീനുകള്‍ക്കും കല്ലേലി കാവിൽ സദ്യയുണ്ട്.
കേരളത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കൊടിത്താനം മഹാക്ഷേത്രം നരസിംഹജയന്തി ആഘോഷത്തിന് ഒരുങ്ങി. വൈശാഖത്തിലെ (ഇടവം) വെളുത്ത ചതുർദ്ദശിയിലാണ് നരസിംഹജയന്തി ആചരിക്കുന്നത്. ചില വർഷങ്ങളിൽ വെളുത്തപക്ഷ ചതുർദ്ദശിയും ഭഗവാന്റെ ജന്മനാളായ ചോതി നക്ഷത്രവും
ദക്ഷിണകാശിയെന്നും ദക്ഷയാഗം നടന്ന ഭൂമികയെന്നും തൃച്ചെറുമന്ന, വടക്കീശ്വരം, വടക്കും കാവ് എന്നിങ്ങനെയും അറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖോത്സവത്തിന് ഒരുങ്ങുന്നു. 2024 മേയ് 21, ഇടവത്തിലെ ചോതി നക്ഷത്രം മുതൽ 2024 ജൂൺ 17 മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയാണ് കൊട്ടിയൂർ പെരുമാളിന്
വാസ്തു ശാസ്ത്രം പാലിച്ച് വീട് വയ്ക്കുമ്പോൾ ഏറ്റവും പ്രധാനമായി പാലിക്കേണ്ട ഒന്നാണ് നാല് കൃത്യമായ ദിശകളില്‍ ഏതെങ്കിലും ഒരു ദിശയിലേക്ക് മുഖമായി ഗൃഹങ്ങള്‍ നിർമ്മിക്കാൻ ശ്രമിക്കുക