മംഗള ഗൗരി
നവഗ്രഹങ്ങളിൽ രാഹുവിനെയും കേതുവിനെയും തമോഗ്രഹങ്ങളായാണ് കണക്കാക്കുന്നത്. മിക്കവരും ഭയപ്പാടോടെയാണ് രാഹു കേതുക്കളെ കാണുന്നത്. എന്നാൽ കേതു ജ്ഞാനകാരകനാണ്. തെളിവാർന്ന ബുദ്ധിസാമർത്ഥ്യത്തിനും, ഏകാഗ്രചിന്തയ്ക്കും, പഠിച്ച കാര്യങ്ങൾ ദീർഘകാലം ഓർമ്മയിൽ നിൽക്കാനും കേതുവിന്റെ അനുഗ്രഹത്താൽ സാധിക്കും. ജാതകത്തിൽ കേതു ദോഷസ്ഥാനത്താണെങ്കിൽ അവർക്ക് വിവാഹജീവിതം നടക്കാൻ പ്രയാസമാണ്. നടന്നാൽ തന്നെ അത് സമാധാനമില്ലാത്ത ജീവിതം ആയിരിക്കും.
സൂര്യപുത്രനായ ശനീശ്വരനെ ആരാധിക്കാൻ ഏറ്റവും ഉത്തമ ദിവസമാണ് വൈശാഖമാസത്തിലെ അമാവാസി. കണ്ടകശനി, അഷ്ടമശനി, ഏഴരശനി തുടങ്ങി എല്ലാ കടുത്ത ശനിദോഷങ്ങളും അകറ്റാൻ ഈ ദിവസത്തെ ആരാധന അത്യുത്തമാണ്
ശോഭാ വിജയ്ക്ഷേത്രത്തിൽ പാൽപായസത്തിന് വഴിപാട് ശീട്ടാക്കിയ അമ്മയോട് കോളേജിൽ പഠിക്കുന്ന മകൻ ചോദിച്ചു: ഭഗവാൻ പാൽപായസം കുടിക്കുമോ? എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്? അമ്മ ഒന്നും പറഞ്ഞില്ല. ദർശനം കഴിഞ്ഞ് വീട്ടിലെത്തിയ അമ്മ മകന് ഒരു സംസ്കൃത ശ്ലോകം എഴുതി കൊടുത്തു. കാണാതെ പഠിക്കാനും ആവശ്യപ്പെട്ടു. കുറച്ച് സമയം കൊണ്ട് അവൻ അത് മന:പാഠമാക്കി അമ്മയെ ചൊല്ലി
ശിവപാർവതി പ്രീതി നേടാൻ വിവിധ വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന
ഒന്നാണ് മാസന്തോറും കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും ത്രയോദശി ദിവസം സന്ധ്യയ്ക്ക് വരുന്ന
പ്രദോഷം. ഈ വ്രതം തികഞ്ഞ ഭക്തിയോടെ നോറ്റാൽ സർവ്വപാപവും നശിച്ച് എല്ലാ ആഗ്രഹങ്ങളും സാധിച്ച ശേഷം
മന്ത്രങ്ങളിൽ സർവശ്രേഷ്ഠമാണ് ഗായത്രിമന്ത്രം. ഈ മന്ത്രം ജപിക്കാതെയുള്ള ഒരു ജപവും പുർണ്ണമാകുന്നില്ല.
നിത്യേന ഗായത്രി മന്ത്രം വിധിപ്രകാരം ജപിക്കുന്നവർക്ക് മറ്റ് ഒരു ഉപാസനയുടെയും ആവശ്യമില്ലെന്നും പറയുന്നു.
റ്റി.കെ.രവീന്ദ്രനാഥൻപിള്ള എല്ലാ ദിവസവും വീട്ടിൽ നെയ് വിളക്ക് തെളിച്ച് വച്ച് പ്രാർത്ഥിച്ചാൽ സർവ്വൈശ്വര്യവും സുഖഭാഗ്യസമൃദ്ധികളും പെട്ടെന്ന് കൈവരും. നെയ് വിളക്ക്, നെയ് നിവേദ്യം നെയ്യഭിഷേകം ഇവ ക്ഷിപ്ര വേഗത്തിൽ അഭിഷ്ടസിദ്ധി നേടാൻ ഉത്തമമാണ്. മംഗല്യ ഭാഗ്യം, തൊഴിൽ ഭാഗ്യം, കർമ്മരംഗത്തെ ഉയർച്ച തുടങ്ങിയ പ്രത്യേകതരത്തിലെ കാര്യസാദ്ധ്യത്തിന് നെയ്യ് ഒഴിച്ച് വിളക്ക് തെളിക്കണം. ഇത് തുടർച്ചയായി 12
ധന്വന്തരി മൂർത്തിയെ ഉപാസിച്ചാൽ രോഗദുരിതങ്ങൾ ശമിക്കും. പാലാഴി കടഞ്ഞപ്പോൾ അതിൽ നിന്നും ദിവ്യമായ അമൃതകുംഭവുമായി ഉയർന്നുവന്ന ദേവനാണ് ശ്രീമഹാവിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരി. ആയുർവേദത്തിന്റെ ദേവനായതിനാൽ രോഗമുക്തിക്കായി ചികിത്സയുടെ കൂടെ വൈദ്യന്മാരും രോഗികളും
പരശുരാമൻ പ്രതിഷ്ഠിച്ച 108 ശിവക്ഷേത്രങ്ങളിൽ മൂന്നെണ്ണം കപാലേശ്വര സങ്കല്പത്തിൽ ഉള്ളവയാണ്. അതിലൊന്നാണ് കണ്ണൂർ കാടാച്ചിറയിൽ സ്ഥിതി ചെയ്യുന്ന ശ്രീ തൃക്കപ്പാലം മഹാശിവക്ഷേത്രം എന്നാണ് ഐതിഹ്യം. രണ്ടു ശ്രീക്കോവിലുകളും രണ്ടു തന്ത്രിമാരും രണ്ടു കൊടിമരവും രണ്ടു ബലികല്ലും ഉണ്ടെന്നതാണ് ഈ
കേരളത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കൊടിത്താനം മഹാക്ഷേത്രം നരസിംഹജയന്തി ആഘോഷത്തിന് ഒരുങ്ങി. വൈശാഖത്തിലെ (ഇടവം) വെളുത്ത ചതുർദ്ദശിയിലാണ് നരസിംഹജയന്തി ആചരിക്കുന്നത്. ചില വർഷങ്ങളിൽ വെളുത്തപക്ഷ ചതുർദ്ദശിയും ഭഗവാന്റെ ജന്മനാളായ ചോതി നക്ഷത്രവും
എല്ലാ പാപങ്ങളിൽ നിന്നും ഭക്തരെ കരകയറ്റുകയും അവരുടെ ആശകളെല്ലാം സഫലമാക്കുകയും ചെയ്യുന്നതാണ് മോഹിനി ഏകാദശി. ചന്ദ്രമാസമായ വൈശാഖത്തിലെ ശുക്ലപക്ഷ ഏകാദശിയാണിത്. മഹാവിഷ്ണു ഭഗവാന്‍ പാലാഴി മഥനത്തിൽ മോഹിനി രൂപമെടുത്തത് ഈ ദിനത്തിലാണത്രേ. അതിനാലിത് മോഹിനി ഏകാദശിയായി.