ക്ഷേത്ര ദര്‍ശനത്തിൽ ഒഴിവാക്കാൻ പാടില്ലാത്ത ആചാരമാണ് പ്രദക്ഷിണം. ഓരോ ദേവതയ്ക്കും നിശ്ചിതസംഖ്യ പ്രദക്ഷിണം വേണം. പ്രദക്ഷിണവേളയില്‍ ബലിക്കല്ലുകളില്‍ സ്പര്‍ശിക്കരുത്. ദേവതയുടെ ഭൂതഗണങ്ങളാണ് ബലിക്കല്ലുകൾ. അതിൽ സ്പർശിക്കുന്നത് ദോഷമാണ്. ചില ക്ഷേത്രങ്ങളിൽ ഭക്തർ ബലിക്കല്ലിൽ തൊട്ട് കുമ്പിട്ടു തൊഴുന്നത് കാണാം. അങ്ങനെ ചെയ്യുന്നത് ആചാരവിരുദ്ധമാണ്.
തിരുവനന്തപുരം വിഴിഞ്ഞത്തിനടുത്ത് ചൊവ്വരയില്‍ അതിപുരാതനമായ ഒരു ക്ഷേത്രമുണ്ട്: ചൊവ്വര ശ്രീധര്‍മ്മശാസ്താ ക്ഷേത്രം. അറബിക്കട ലോരം നെഞ്ചിലേറ്റുന്ന മനോഹരമായ ഒരു കുന്നിന്‍ പ്രദേശത്താണ് ചരിത്ര പ്രസിദ്ധമായ ഈ ക്ഷേത്രം. ക്ഷേത്രത്തിന്റെ പഴക്കം നിര്‍ണ്ണയിക്കാന്‍ പ്രയാസമാണ്. എങ്കിലും അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലഘട്ടം തൊട്ടുള്ള ചരിത്രപരമായ വസ്തുതകള്‍ ഇവിടെ അവശേഷിക്കുന്നു.
സന്താനഭാഗ്യത്തിന് കലിയുഗവരദനായ ശബരിമല ശ്രീ ധർമ്മ ശാസ്താസന്നിധിയിൽ നടത്തുന്ന വഴിപാടാണ് മണിപൂജ. വ്രതമെടുത്ത് അയ്യപ്പദർശനം നടത്തി ശബരിമലയിൽ നിന്നും മണി പൂജിച്ചു വാങ്ങി വീട്ടിലെ പൂജാമുറിയിൽ പവിത്രമായി സൂക്ഷിക്കുകയാണ് വേണ്ടത്. ശ്രദ്ധയോടെയും കളങ്കമില്ലാത്ത മനസ്സോടെയും ശബരിഗിരീശ സന്നിധിയിൽ മണി പൂജിച്ചു വാങ്ങി ദിവ്യമായി സൂക്ഷിച്ച ഒട്ടേറെപ്പേർക്ക് സൽ സന്താനഭാഗ്യമുണ്ടായിട്ടുണ്ട്. സന്താനലബ്ധിയുണ്ടായി കുഞ്ഞ് വളർന്ന ശേഷം ഈ മണി കഴുത്തിലണിയിച്ച് സ്വാമി ദർശനം നടത്തണം.
ഭഗവാൻ ശ്രീ ഹനുമാന്റെ പ്രീതിക്കായി വാനരയൂട്ട് നടത്തുന്ന ഒരു കാവ് പത്തനംതിട്ടയ്ക്ക് സമീപം കോന്നിയിലുണ്ട്.
999 മലകള്‍ക്ക് അധിപനെന്ന് വിശ്വസിക്കുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലാണ് ഈ വിശേഷം. ഈ കാവിൽ ദിവസവും രാവിലെ വാനരന്‍മാര്‍ സദ്യയുണ്ണാൻ എത്താറുണ്ട്. പ്രകൃതിയാണ് ദൈവം എന്നതാണ് കാവിലെ സങ്കല്‍പം. ജീവജാലങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് ഇവിടുത്തെ പ്രധാന വഴിപാട്. എല്ലാ വിഷമങ്ങളും പ്രത്യേകിച്ച് രോഗ ദുരിതങ്ങളും ശത്രുദോഷവും ശനിദോഷവും അകറ്റാൻ ഇവിടെ വാനരയൂട്ട് നടത്തി ഹനുമാനെ പ്രീതിപ്പെടുത്തിയാൽ മതി. ഫലം ഉറപ്പാണെന്ന് അനുഭവസ്ഥർ പറയുന്നു. ദിവസവും വാനരന്മാര്‍ക്കും, മീനുകള്‍ക്കും കല്ലേലി കാവിൽ സദ്യയുണ്ട്.
ഉമാ മഹേശ്വര പ്രീതി നേടാൻ സഹായിക്കുന്ന ഏറ്റവും നല്ല അനുഷ്ഠാനമാണ് തിങ്കളാഴ്ച വ്രതം. 12 തിങ്കളാഴ്ച വ്രതമെടുക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും ശിവനും പാര്‍വ്വതിയും പരിഹരിക്കും. മംഗല്യഭാഗ്യത്തിനുള്ള തടസം മാറി അതിവേഗം വിവാഹം നടക്കാൻ തിങ്കളാഴ്ച വ്രതം ഉത്തമമാണ്. ദാമ്പത്യ ഭദ്രതയ്ക്കും ദാമ്പത്യത്തിലെ അഭിപ്രായ
മഹാശിവരാത്രിയുടെ പെരുമ പേറുന്ന ആലുവ നഗരത്തിൽ നിന്നും ഏറെയകലെയല്ലാതെ, പെരിയാർ തീരത്തിനടുത്ത് ചൊവ്വര ഗ്രാമത്തിൽ എട്ട് ഏക്കറോളം വിസ്തൃതിൽ ശക്തിരൂപേണ, ആദിപരാശക്തി മഹാക്ഷേത്ര സമുച്ചയത്തിന്റെ പണിപൂർത്തിയാകുന്നു. കേരളീയ വാസ്തു ശില്പചാരുതയിൽ പഞ്ചപ്രാകാരങ്ങളോടെയുള്ള
വാസ്തു ശാസ്ത്രം പാലിച്ച് വീട് വയ്ക്കുമ്പോൾ ഏറ്റവും പ്രധാനമായി പാലിക്കേണ്ട ഒന്നാണ് നാല് കൃത്യമായ ദിശകളില്‍ ഏതെങ്കിലും ഒരു ദിശയിലേക്ക് മുഖമായി ഗൃഹങ്ങള്‍ നിർമ്മിക്കാൻ ശ്രമിക്കുക